Powered By Blogger

2011-12-02

അവള്‍ രക്ഷപ്പെടുമോ?

1997 ഒക്ടോബര്‍ മാസം  പതിനഞ്ചാം തിയതി  ഒരു സാധാരണ കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു.
അവള്‍ നല്ല ചുറുചുറുക്കും ഉന്മേഷവും ഉള്ള ഒരു കുഞ്ഞായിരുന്നു . ഒന്നര വയസ്സാകുന്നത് വരെ
ഭക്ഷണവും അവള്‍ നന്നായി കഴിച്ചിരുന്നു.എല്ലാം കൊണ്ടും ഒരു ഐശ്വര്യ പൂര്‍ണമായിരുന്നു അവളുടെ 
മുഖം.

അവള്‍ അച്ഛനും അമ്മയും കഴിഞ്ഞാല്‍ പിന്നെ തന്റെ അമ്മാമയെ ഇഷ്ട്ടപെട്ടിരുന്നു .കാരണം അവളുടെ 
കൂടെ കൂടുതല്‍ നേരം ഉണ്ടാകുനത് അമ്മാമയാണ്‌.അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം അവള്‍ കരഞ്ഞ
പ്പോള്‍ അവളുടെ നാക്കിനടിയില്‍ വളരുന്ന ദശ അമ്മാമയുടെ കണ്ണില്‍ പെട്ടു. പിന്നീട് അവളുടെ 
വായില്‍ നിന്നും ഉമിനീര് എപ്പോഴും വന്നുകൊണ്ടിരുന്നു. അവളെ വീടിനു അടുത്തുള്ള ഒരു 
ഡോക്ടറെ കാണിച്ചപ്പോള്‍ പേടിക്കാന്‍ ഒന്നുമില്ല എന്നാണ് പറഞ്ഞത്‌.പക്ഷെ ദിവസം ചെല്ലും 
തോറും അവള്‍ക്കു ഭക്ഷണമൊന്നും കഴിക്കാനാകാതെയായി.


അവളെ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോള്‍ അദ്ദേഹം ഒപ്പറേഷന്‍ വേണ്ടി വരുമെന്ന് പറഞ്ഞു.
പക്ഷെ ഒപ്പറേഷന്‍  ചെയ്താല്‍ അവളുടെ മുഖം വിരൂപമാകുമെന്നും അദ്ദേഹം പറഞ്ഞു.ഇതറിഞ്ഞ 
അവളുടെബന്ധുക്കള്‍ സിവില്‍ ആശുപത്രിയിലെ  വിധക്താനായ  ഒരു സര്‍ജനെ കാണിക്കാന്‍ 
നിര്‍ദേശിച്ചു.അങ്ങനെ അവളെ ആ ഡോക്ടറുടെ അടുത്ത് കൊണ്ട്പോയി.അദ്ദേഹവും ഒപ്പറേഷന്‍ 
വേണ്ടി വരുമെന്ന് തന്നെയാണ് പറഞ്ഞത്‌. പക്ഷെ വായുടെ ഉള്ളില്‍ കൂടി ഒപ്പറേഷന്‍ നടത്തിയാല്‍ 
മുഖത്തിന്‌ രൂപമാറ്റം ഒന്നും വരില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അവളുടെ വീട്ടുക്കാര്‍ 
ഒപ്പറേഷനു സമ്മതിച്ചു.അടുത്ത ദിവസം തന്നെ അവിടെ അഡ്മിറ്റ്‌ ചെയ്യാമെന്നും  നിശ്ചയിച്ചു. 
പക്ഷെ അവിടെ ബെഡ് ഒന്നും ഒഴിവില്ലായിരുന്നു. അതിനാല്‍ അവര്‍ അവിടെ ബെഡ് ബുക്ക്‌ ചെയ്തു
 മടങ്ങി പോന്നു.
  
രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ ബെഡ് ഒഴിവായ വിവരം അറിഞ്ഞ അവളുടെ വീട്ടുക്കാര്‍
അവളെ ഹോസ്പിറ്റലില്‍  അഡ്മിറ്റ്‌ ചെയ്തു. അപ്പോഴേക്കും അവളുടെ അവസ്ഥ വളരെ 
മോശമായി കഴിഞ്ഞിരുന്നു, ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ വേദന കൊണ്ട്  
അവള്‍ക്കു കഴിഞ്ഞില്ല.അങ്ങനെ ഒപ്പറേഷനുള്ള തീയതി നിശ്ചയിച്ചു. ഇത്രയൊക്കെ ആയ
പ്പോഴേക്കും അവളുടെ വിവരമറിയാന്‍ അവളുടെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് വന്നു
കൊണ്ടിരുന്നു. അവരെയൊക്കെ കാണുമ്പോഴേക്കും അവള്‍ അവര്‍ തന്നെ ഉപദ്രവിക്കാന്‍ 
വരുകയാണെന്ന് കരുതി പേടിച്ചു കരയാന്‍ തുടങ്ങും.

അങ്ങനെ  ഒപ്പറേഷന്‍ ദിനം വന്നെത്തി. മൂക്കില്‍ കൂടെ ഒരു ട്യൂബ് വായിലേക്ക് കടത്തി വേണം  
ഒപ്പറേഷന്‍ ചെയ്യാന്‍. ആ ട്യൂബ് പക്ഷെ കടത്താന്‍ ആയില്ല. അതിനു കാരണം വായിലെ ദശ 
അത്രയും വളര്നിരുന്നു. ഒരു മാസം മുന്‍പ്‌ എടുത്ത X-Rayലെ അളവ് വെച്ചാണ് ട്യൂബിന്റെ
 അളവും നിശ്ചയിച്ചത്‌. പക്ഷെ ദശ വളര്‍ന്നപ്പോള്‍  ആ ട്യൂബ് കടത്താനുള്ള  ദ്വാരം ചെറുതായി. 
അതിനാല്‍ മറ്റൊരു ചെറിയ  ട്യൂബ് ആവശ്യമായി വന്നു. ആ സമയം ഈ അളവിലുള്ള ട്യൂബ് 
അവിടെ ലഭ്യമല്ലായിരുന്നു. അങ്ങനെ അന്ന് അവളുടെ ഒപ്പറേഷന്‍ മുടങ്ങി. പിന്നീട് പല കാരണ
ങ്ങളാലും അവളുടെ ഒപ്പറേഷന്‍ നീണ്ടു. ഒപ്പറേഷന്‍ ചെയുന്നതിനു തലേന്ന് ഒന്നും കഴിക്കാന്‍ പാടില്ലാത്തതിനാല്‍ അവള്‍ മിക്ക ദിവസങ്ങളിലും പട്ടിണിയായിരുന്നു. ദിവസം ചെല്ലും തോറും
 അവളുടെ വായിലെ ദശ കൂടുതല്‍ അപകടകാരിയാവുകയും അവള്‍ ക്ഷീണിക്കുകയും ചെയ്തു. 
ഇത്രയൊക്കെ ആയപ്പോഴേക്കും ആശുപത്രി ജീവനക്കാരുടെയും മറ്റു രോഗികളുടെയിടയിലും  
ആ കുഞ്ഞിന്റെ അസുഖം ഒരു ചര്‍ച്ച വിഷയമായി.

അങ്ങനെ 1999 ഓഗസ്റ്റ്‌ മാസം ഒരു വ്യാഴാഴ്ച അവളുടെ ഒപ്പറേഷന്‍ നടത്താമെന്ന് ഡോക്ടര്‍മാര്‍ 
തീരുമാനിച്ചു.അങ്ങനെ ആ ദിനം വന്നെത്തി. ഒപ്പറേഷന്‍ തീയറ്റരിലേക്ക് കുഞ്ഞിനെ കൊണ്ട് 
ചെല്ലാന്‍ അവളുടെ വീട്ടുക്കരോടു ഡോക്ടര്‍ പറഞ്ഞു. അവളെ വളരെയധികം സ്നേഹിച്ചിരുന്ന 
ഒരു വലിയച്ചന്‍ അവളെ ഒപ്പറേഷന്‍ തീയറ്റരില്‍ എത്തിച്ചു.  അവളുടെ വേണ്ടപ്പെട്ടവര്‍ 
അവള്‍ക്കു വേണ്ടി ഉള്ളുരുകി പ്രാര്‍ഥിച്ചു.


"അവള്‍ രക്ഷപ്പെടുമോ???"  എന്ന ചോദ്യം എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്നു. 
കാരണം ഒരു ഞാണിന്മേല്‍ കളി തന്നെയായിരുന്നു ആ ഒപ്പറേഷന്‍. ഇപ്പോള്‍ ഇതാ ഇത് 
വായിക്കുന്ന നിങ്ങളുടെ മനസ്സിലും ഈ ചോദ്യം ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു..

എല്ലാവരുടെയും ആഗ്രഹം പോലെ അവള്‍ എല്ലാ ആപത്തില്‍ അന്ന്  രക്ഷപ്പെട്ടു. ഇതാ ഈ  ബ്ലോഗ്‌ എഴുതാനായി അവള്‍ ഇന്നും ജീവിക്കുന്നു... ആ 'അവള്‍' മറ്റാരുംമല്ല ഞാന്‍ തന്നെയാണ്..[ലക്ഷ്മി]

ഞാന്‍ ജനിച്ചതിനു ശേഷം എന്റെ മാതാപിതാക്കള്‍ യാത്ര  ചെയ്ത  ദുഖം നിറഞ്ഞ കാലഘട്ടമായിരുന്നു ആ വര്ഷം ... ആ ദിവസങ്ങളെ  കുറിച്ച് പറയുമ്പോള്‍ ഇന്നും അവരുടെ കണ്ണുകള്‍ നിറയും...ഞാന്‍ എന്നും അവരോടു കടപ്പെട്ടിരിക്കുന്നു..




2011-11-27

ചിരിക്കുന്നത് എന്തിനു?


എന്തിനാണ് നാം ചിരിക്കുനത്? ചിരി എന്നത് എറ്റവും ലളിതവും അനായാസവും സ്വാഭാവികവും ജന്മസിദ്ധവും മനുഷ്യന് മാത്രം സ്വായത്തവുമായ ഒരു ശാരീരിക ധര്മാമാനെന്നു നമുക്കറിയാം. എന്നാല്‍ എന്തിനാണ് നാം ചിരിക്കുനത്? അല്ലെങ്കില്‍ എന്താണ് നമ്മെ ചിരിപ്പിക്കുന്നത്  എന്നതിന്റെ വിശതീകരണം അത്ര ലളിതമോ അനായാസമോ....ഒന്നും അല്ല...
വിജ്ഞാന കൌതുകം എന്ന പുസ്തകത്തില്‍ നിന്നും കിട്ടിയ  അറിവുകള്‍ ഇവിടെ പങ്കുവെക്കുന്നു...
ചേര്‍ച്ചയില്ലായ്മയും പൊരുത്തക്കേടും നമ്മെ ചിരിപ്പിക്കുന്നു. കൃത്രിമമോ അസാധാരണമോ ഹാസ്യജനകമാകുന്നു. ഒരാള്‍ പഴത്തൊലിയില്‍ ചവിട്ടി വീഴുനത്‌ കാണുമ്പോള്‍ നാം ചിരിക്കുനത് എന്തിനു? ഒരു മെലിഞ്ഞ കുള്ളനായ  മനുഷ്യന്‍ ഉയരം കൂടിയ തടിച്ച ഒരു സ്ത്രീയുടെ കൂടെ നൃത്തം ചെയുനത് ചിരിപ്പിക്കുന്ന ഒരു കാഴ്ചയായി മാറുന്നു.മനസ്സിനിഷ്ടപ്പെട്ട തമാശകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ ചിരിക്കുന്നു. പക്ഷെ ഒരേ തമാശ  എല്ലാവരെയും   ചിരിപ്പിക്കണമെന്നില്ല. A യുടെ ഫലിതബോധവും നര്‍മ്മരസികത്വവും അതെ അളവില്‍ B യ്ക്കുണ്ടാകനമെന്നില്ല. അതാണല്ലോ A ചിരിച്ചു മറയുമ്പോള്‍ B ശിലാഹൃദയനെപ്പോലിരിക്കുന്നത്.
ഇനി നമുക്ക് ദേഹത്ത് തൊടുമ്പോള്‍ ഉള്ള ചിരിയെ ഒന്ന് പഠിക്കാം. കാല്‍വെള്ളയിലും കക്ഷത്തിലുമൊക്കെ ചെറുതായി ഇക്കിളിയിടുമ്പോള്‍ ഒട്ടുമിക്കവരും ചിരിക്കുന്നു. തൊലിയുടെ നേരെ താഴെ നേര്‍ത്ത നാരുപോലെയുള്ള ആയിരക്കണക്കിനുള്ള  നാഡികളാണ് ഇതിനു കാരണം. നേരത്തെ പറഞ്ഞ ഇക്കിളി കൂടുതലുള്ള കക്ഷത്തിലും മറ്റും ഇവയുടെ അളവ് കൂടുതലായിരിക്കും. ഇക്കിളിയിടുമ്പോള്‍ ഈ നാഡികള്‍ നേര്‍ത്ത വൈദ്യുതി തരംഗങ്ങള്‍ ഉണ്ടാക്കും. ഈ തരംഗങ്ങള്‍ തലച്ചോറിലെ ചിരിവിഭാഗത്തില്‍ എത്തും. നമ്മുടെ നെറ്റിക്ക് പിന്നിലയിട്ടാണ് ഈ ഭാഗം. ഈ ഭാഗം ചിരിക്കാനുള്ള നിര്‍ദേശം തരുന്നു. ചിരി വിഭാഗവും കരച്ചില്‍ വിഭാഗവും അടുത്തടുത്ത്‌ പ്രവര്‍ത്തിക്കുനത് കൊണ്ടാണ് അമിതമായി ചിരിക്കുമ്പോള്‍ കരച്ചിലും ഒപ്പം വരുന്നത്.
ചിരി ആരോഗ്യത്തിനു നല്ലതാണ്! ചിരിക്കാന്‍ തലച്ചോര്‍ നിര്‍ദേശം കൊടുക്കുന്നുവെന്ന് പറഞ്ഞാലോ: അതോടൊപ്പം ദഹനരസമുണ്ടാക്കാനുള്ള നിര്‍ദേശവും നല്‍കാറുണ്ട്. അതിനാല്‍ ചിരി ദഹനത്തിനു നല്ലതാണല്ലോ. ചിരിക്കുമ്പോള്‍ രക്തകുഴലുകളില്‍ രക്തപ്രവാഹം കൂടുന്നുണ്ട്.ഇത് ഉന്മേഷത്തിനും, രക്തസമ്മര്‍ദ്ദം കുറക്ക്യാനും നല്ലതാണ്. ചിരിക്കുമ്പോള്‍ ശ്വാസകോശം നന്നായി ചുരുങ്ങുകയും വികസിക്കുകയും ചെയുന്നുണ്ട്. ഇത് ശ്വാസകോശത്തിനു നല്ല വ്യായാമമാണ്. രോഗാണുക്കളെ ചെറുക്കാന്‍ ഉള്ള ചില രാസവസ്തുക്കളും ചിരിക്കുമ്പോള്‍ ഉണ്ടാക്കപ്പെടുന്നു. പാശ്ചാത്യനാടുകളില്‍ പല ആശുപത്രികളിലും ചിരിമരുന്ന് പ്രയോഗിക്കുന്നുണ്ട്. അവിടങ്ങളില്‍ രോഗികള്‍ക്ക് ചെപ്പടിവിദ്യകളും തമാശപ്പടങ്ങളും മറ്റും നിരന്തരം കാട്ടികൊടുക്കുന്നു. 
ചിരിക്കുന്നത്  ആരോഗ്യത്തിനു അത്യുത്തമമെന്നു  മനസ്സിലായല്ലോ? ഇനിയെങ്കിലും ഗൗരവഭാവം വെടിഞ്ഞു ഒന്ന് ചിരിച്ചു കൂടെ? 


2011-08-06

എന്റെ ആദ്യ ബ്ലോഗ്‌ പോസ്റ്റ്‌...

ഞാന്‍ ലക്ഷ്മി സുരേഷ്....എന്നെ എന്റെ സ്നേഹിതര്‍ ലച്ചുവെന്നും, അച്ഛനും അമ്മയും പിന്നെ മറ്റ് അടുത്ത ബന്ധുക്കളും ഉണ്ണിയെന്നും സ്നേഹത്തോടെ വിളിച്ചു വരുന്നു.. പക്ഷെ ഇതൊന്നും കൂടാതെ എന്നേക്കാള്‍ പതിനൊന്നു വയസ്സിനു ഇളയതായ എന്റെ കുഞ്ഞനുജത്തി സാഹചര്യത്തിനനുസരിച്ച് എന്നേ പലതും വിളിക്കുന്നു എന്ന സത്യവും ഞാനിവിടെ വെളിപ്പെടുത്തുന്നു...

തൃശ്ശൂര്‍ ജില്ലയിലെ താളിക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയുന്ന ജീവന്‍ ജ്യോതി പബ്ലിക്‌ സ്കൂളിലെ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയാണ് ഞാന്‍...

ആ എന്നേ കുറിച്ച് ഇത്രയൊക്കെ ഞാന്‍ പറയുന്നുള്ളൂ....

ഞാന്‍ ഇപ്പൊ എന്താ പറഞ്ഞു വരേണന്നുവെച്ചാല്‍ ഞാന്‍ കുറച്ചു നാളായി ഒരു ബ്ലോഗ് എഴുതണമെന്നു
ആഗ്രഹിക്കുന്നു...കാരണം ചോദിച്ചാല്‍ എനിക്കും അറിയില്ല.. എന്തെങ്കിലും ആവട്ടെ ഒരു ബ്ലോഗ്‌ അങ്ങട് ഉണ്ടാക്കാം എന്ന് വിചാരിച്ച് ഒരു ബ്ലോഗ്‌   സ്പോട്ട് ഒക്കെ ഉണ്ടാക്കി അതിനു പേരും എല്ലാം കൊടുത്ത് ഒരു ബ്ലോഗ്‌ എഴുതാന്‍  ഇരുന്നപ്പോ ഭയങ്കര കണ്‍ഫ്യൂഷന്‍ എന്ത്    എഴുതും എന്നതിനെ കുറിച്ച്...
പിന്നെ ഞാന്‍ വിചാരിച്ചു  എന്റെ ആദ്യത്തെ ബ്ലോഗ്‌ പോസ്റ്റ്‌ ആയിട്ട്  ഞാന്‍ ഒരിക്കല്‍ photoshop-ല്‍ ചെയ്ത ഒരു വര്‍ക്ക്‌ ഇടാമെന്ന്...
ഇനിയുള്ള എന്റെ ബ്ലോഗുകള്‍ വായിച്ചു ഈ കുഞ്ഞനുജത്തിയെ അല്ലെങ്കില്‍ നിങ്ങളുടെ ഈ സുഹൃത്തിനെ പ്രോത്സാഹിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു...